ഞാന്‍ ,
വേരറ്റവന്‍,
മരുഭൂമിയില്‍ ജീവിതത്തിന്റെ പൊരുള്‍ തേടുനവന്‍ ,
മരുക്കാറ്റിന്റെ തീച്ചൂട് നിശ്വാസത്തില്‍ പേറുന്നവന്‍ ,
വേരറ്റവന്‍,
മരുഭൂമിയില്‍ ജീവിതത്തിന്റെ പൊരുള്‍ തേടുനവന്‍ ,
മരുക്കാറ്റിന്റെ തീച്ചൂട് നിശ്വാസത്തില്‍ പേറുന്നവന്‍ ,
തളര്‍ന്നുറങ്ങുമ്പോള്‍ ഇന്നും,
ഉമ്മയുടെ പ്രാര്‍ത്ഥനകള്‍ എനിക്ക് തണല്‍ വിരിക്കുന്നു,
കാലിടറുമ്പോള്‍ ഇന്നും,
ഉപ്പയുടെ വിരല്‍ തുംബിനായ് ഞാന്‍ കൈനീട്ടുന്നു,
പ്രതീക്ഷകള്‍ മങ്ങുമ്പോള്‍ ഇന്നും,
അവളുടെ പുഞ്ചിരി എന്റെ വഴിയോരങ്ങളില്‍ പൂക്കള്‍ വിരിക്കുന്നു.
ഉമ്മയുടെ പ്രാര്‍ത്ഥനകള്‍ എനിക്ക് തണല്‍ വിരിക്കുന്നു,
കാലിടറുമ്പോള്‍ ഇന്നും,
ഉപ്പയുടെ വിരല്‍ തുംബിനായ് ഞാന്‍ കൈനീട്ടുന്നു,
പ്രതീക്ഷകള്‍ മങ്ങുമ്പോള്‍ ഇന്നും,
അവളുടെ പുഞ്ചിരി എന്റെ വഴിയോരങ്ങളില്‍ പൂക്കള്‍ വിരിക്കുന്നു.
എന്റെ മക്കള്‍ക്ക് ഞാന്‍ വെറുമൊരു ചുവര്‍ ചിത്രം.
ഞാന്‍ ,
കണ്ണ് നീര്‍ കൊണ്ട് മരുഭൂമിയില്‍ മഴപെയ്യിക്കുന്നവന്‍ ,
വിയര്‍പ്പുകൊണ്ട് മരുക്കാറ്റിനെ കുളിരനിയിക്കുന്നവന്‍ ,
കാലത്തിന്റെ കാണാക്കരയില്‍ കന്നുനട്ടിരിക്കുന്നവന്‍ ,
കണ്ണ് നീര്‍ കൊണ്ട് മരുഭൂമിയില്‍ മഴപെയ്യിക്കുന്നവന്‍ ,
വിയര്‍പ്പുകൊണ്ട് മരുക്കാറ്റിനെ കുളിരനിയിക്കുന്നവന്‍ ,
കാലത്തിന്റെ കാണാക്കരയില്‍ കന്നുനട്ടിരിക്കുന്നവന്‍ ,
കാലത്തോടും ഞാന്‍ കടം ചോദിക്കുന്നു,
ജീവിതം വിലകൊടുത്തു ഞാന്‍ പണിത
എന്റെ വീടിന്റെ ഉമ്മറത്തിരുന്നു
സ്വപ്‌നങ്ങള്‍ കണ്ടു തീര്‍ക്കാന്‍ ,
ഒരു നനുത്ത സായാഹ്നം കൂടി.
ജീവിതം വിലകൊടുത്തു ഞാന്‍ പണിത
എന്റെ വീടിന്റെ ഉമ്മറത്തിരുന്നു
സ്വപ്‌നങ്ങള്‍ കണ്ടു തീര്‍ക്കാന്‍ ,
ഒരു നനുത്ത സായാഹ്നം കൂടി.
ഞാന്‍ ,
വേരറ്റവന്‍,
മരുഭൂമിയില്‍ ജീവിതത്തിന്റെ പൊരുള്‍ തേടുനവന്‍ ,
എന്നെ നിനക്കറിയില്ലേ ??
വേരറ്റവന്‍,
മരുഭൂമിയില്‍ ജീവിതത്തിന്റെ പൊരുള്‍ തേടുനവന്‍ ,
എന്നെ നിനക്കറിയില്ലേ ??
ഞാനാണ് പ്രവാസി...
കവിത പോലെയൊരു കടങ്കഥ.....
ReplyDeleteഅല്ലെങ്കിൽ കടങ്കഥ പോലൊരു കവിതയോ...
എന്തു തന്നെയായാലും..ഉത്തരം എത്ര സത്യമായിരിക്കുന്നു
“പ്രവാസി.”
അക്ഷരതെറ്റുകൾ ശ്രദ്ധിക്കണം......
Thanks a lot Janaki... for the first ever comment I received.
ReplyDelete